കോണകം ഉടുത്തു നടന്ന് പശുവിനെയും പാമ്പിനെയും പൂജിക്കുന്ന ഭാരതീയരെ സംസ്കാരം പഠിപ്പിച്ചത്, മിഷനറികൾ ആണെന്ന് കേട്ടാൽ ഒരായിരം കഥകൾ ഇങ്ങനെ തികട്ടി വരും. അതിലൊന്ന്!
വധശിക്ഷക്ക് വിധേയരായവരുടെ ചുടുരക്തം കുടിക്കാൻ ചീറിയടുത്തിരുന്ന യൂറോപ്യൻ ക്രിസ്ത്യാനികൾ.
അതെ, പുരാതന കാലത്തൊന്നും അല്ല, ഇക്കഴിഞ്ഞ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പാദത്തിൽ വരെ യൂറോപ്പിൽ നടന്നു വന്നിരുന്ന സംഗതി ആണ് ഈ രക്തപാനം.
വാസ്കോഡ് ഗാമ ഇവിടെ വന്ന ശേഷം ഇവിടെ പിള്ളേരെ തട്ടിക്കൊണ്ട് പോയ ഗോവയിൽ കോൺവന്റ് സ്ഥാപിച്ച കാലത്തെല്ലാം ഈ ആചാരം യൂറോപ്പിൽ നിർബാധം നടന്നിരുന്നു.
ഇത്തരത്തിൽ വധശിക്ഷക്ക് വിധേയരായിരുന്നവർ കൂടുതലും ചെറുപ്പക്കാർ ആയിരുന്നത് കൊണ്ട് അവരുടെ രക്തത്തിന് വൻ ഡിമാൻഡ് ആയിരുന്നു. ആരോഗ്യം ക്ഷയിച്ച് രോഗശയ്യയിൽ കിടന്ന് മരിച്ചവരെക്കാൾ നല്ല ആരോഗ്യത്തിൽ ഇരിക്കെ കൊല്ലപ്പെടുന്ന ഇവരുടെ രക്തത്തിന് വീര്യം കൂടും എന്ന് യൂറോപ്യൻ ക്രിസ്ത്യാനികൾ വിശ്വസിച്ചു.
ജെർമാനിക് പ്രദേശങ്ങളിലും കൊട്ടിഘോഷിക്കുന്ന സ്കാൻഡനെവിയായിലും മറ്റു പല പ്രദേശങ്ങളിലും ആരാച്ചാർമാർക്ക് രോഗശാന്തി നൽകുന്നവർ എന്ന ഖ്യാതിയും ഉണ്ടായിരുന്നു. അവർ ആയിരുന്നല്ലോ ഈ രക്തം ഊറ്റി എടുത്ത് വിതരണം ചെയ്തിരുന്നത്. അവരിൽ നിന്ന് ഈ രക്തം കിട്ടാൻ സ്പൂണുകളും കപ്പുകളും ഒക്കെയായി വെള്ളക്കാർ തിക്കും തിരക്കും കൂട്ടുമായിരുന്നു.
രേഖപ്പെടുത്തപ്പെട്ട ഇത്തരത്തിലുള്ള അവസാനത്തെ രക്ത വിതരണം നടന്ന വധശിക്ഷ 1908ൽ ജർമനിയിൽ ആയിരുന്നു നടപ്പാക്കിയത്. രേഖപ്പെടുത്തപെടാത്ത രക്തപാനം അതിന് ശേഷവും നടന്നു കാണും എന്ന് പറയപ്പെടുന്നു.
രക്തം മാത്രമല്ല, കൊല്ലപ്പെട്ട വ്യക്തിയുടെ ശരീരത്തിലെ മറ്റ് ഭാഗങ്ങൾക്കും ആവശ്യക്കാർ ഏറെയായിരുന്നു. രക്തത്തിന് ശേഷം ഏറ്റവും ഡിമാൻഡ് ഉണ്ടായിരുന്നത് മനുഷ്യ ശരീരത്തിലെ കൊഴുപ്പിനായിരുന്നു. കഴുമരത്തിൽ തൂങ്ങിയാടുന്ന ആളുടെ കൈ കൊണ്ട് സ്വന്തം രോഗബാധിതമായ ഭാഗങ്ങളിൽ തടവാനുള്ള ക്യൂ വേറെയുണ്ടായിരുന്നു.
സഭ ഇതിനെ കാര്യമായി എതിർത്തിരുന്നില്ല എന്ന് മാത്രമല്ല, മാർപ്പാപ്പ പോലും ഈ മനുഷ്യ രക്തം കൊണ്ട് ചികിത്സ നടത്തിയവരിൽ ഉൾപ്പെടുന്നു. 1492 ൽ പോപ്പ് ഇന്നസെന്റ് എട്ടാമൻ വാർദ്ധക്യസഹജമായ രോഗങ്ങളുമായി കിടക്കുമ്പോൾ അദ്ദേഹത്തിന്റെ ഡോക്ടർ മൂന്ന് ചെറിയ ആൺകുട്ടികളുടെ രക്തം ഊറ്റി പോപ്പിന് കുടിക്കാൻ നൽകിയതായി സമകാലികമായ രേഖകളുണ്ട്. പോപ്പിനെ മരണത്തിൽ നിന്ന് രക്ഷിക്കാൻ വേണ്ടിയല്ല ഈ അതിക്രമം കാണിച്ചത്, അയാളുടെ യുവത്വം വീണ്ടെടുക്കാൻ വേണ്ടിയായിരുന്നു എന്നാണ് പറയപ്പെടുന്നത്. ചികിത്സ ഫലിച്ചില്ല. ആ മൂന്ന് കുട്ടികളും ഈ പോപ്പും അവസാനം മരണപ്പെട്ടു എന്നും ഈ രേഖകൾ പറയുന്നു.
ഫ്രാൻസിസ്കൻ, ഡോമിനിക്കൻ പാതിരിമാർ അക്കാലത്ത് വ്യാപകമായി മനുഷ്യ ശരീര ഭാഗങ്ങൾ കൊണ്ട് ആളുകളെ ചികിൽസിച്ചിരുന്നു. 13 ആം നൂറ്റാണ്ടിൽ സെന്റ് ആൽബർട്ടോ മാഗ്നസ് മനുഷ്യ രക്തത്തിൽ നിന്ന് "ദിവ്യജലം" വാറ്റി എടുത്തിരുന്നതായും രേഖകളുണ്ട്.
ഇത്തരം കേട്ടാൽ അറക്കുന്ന കടുത്ത ദുരചാരങ്ങളുടെ പേക്കുത്തുകൾ നടമാടിയിരുന്ന നാടായിരുന്നു ക്രിസ്ത്യാനികളുടെ യൂറോപ്പ്. ഈ ടീമുകൾ ആണ് ഇവിടെ വന്ന് അങ്ങ് സംസ്കരിച്ചു എന്ന് കുറേ നാടൻ സായിപ്പുകൾ തള്ളി കൊണ്ട് നടക്കുന്നത്.
ഈജിപ്ഷ്യൻ മമ്മികളെ അടിച്ചോണ്ട് പോയി മുറിച്ചു തിന്നിരുന്ന യൂറോപ്യൻ സാംസ്കാരിക ക്രിസ്ത്യാനികളുടെ ചരിത്രം അവയിൽ മറ്റൊന്ന്. അത് പിന്നീടൊരിക്കൽ ആവാം.
ഇവിടെ കോണകം ഉടുത്തു നടന്ന സാധുക്കൾ എന്തായാലും ഇത്രയും പ്രാകൃതർ അല്ലായിരുന്നു!
#europian#christhtanity